വെളളാളൂര്‍ നരിമാളന്‍ കുന്നിൽ കണ്ണാന്തളി പൂത്തു

വീരാവുണ്ണി മുളളത്ത്

പട്ടാമ്പി: വസന്ത കാലത്തിന്റെ ഓര്‍മ്മ പുതുക്കി നരിമാളന്‍ കുന്നില്‍ സൗരഭ്യം വിടര്‍ത്തി കണ്ണാന്തളി പൂത്തു. ഒരു ഭാഗത്ത് കല്ലുവെട്ടിയും മണ്ണെടുത്തും കുന്ന് നശിപ്പിക്കുമ്പോഴും ഇനി വേരറ്റു പോയിട്ടില്ലന്ന ഓര്‍മ്മപ്പെടുത്തലുമായി നരിമാളന്‍ കുന്നിന്‍ ചെരുവില്‍ കണ്ണാന്തളി പൂക്കള്‍ വിടര്‍ന്നു.

എം.ടി കഥകളിലൂടെ അനശ്വരമാക്കിയ കണ്ണാന്തളി പൂവ്വും നരിമാളന്‍ കുന്നും വീണ്ടും നമ്മെ ഔാര്‍മ്മപ്പെടുത്തുകയാണ്. എം.ടിയുടെ കഥകളില്‍ നിന്ന് ജനഹൃദയങ്ങളിലേക്ക് സൗരഭ്യ പരത്തിയ കണ്ണാന്തളി പൂവ്വ് വളളുവനാടന്‍ ഗ്രാമത്തിലെ കാഴ്ച്ച ചന്തമായിരുന്നു. എന്നാല്‍ ഈ പൂവ്വ് കാണാനില്ലാതായയെന്ന് എം.ടി.തന്നെ തുടര്‍ന്നു ലേഖനങ്ങളില്‍ സങ്കടപ്പെട്ടു എന്നാല്‍ അപൂര്‍വ്വമായിമാത്രം കാണുന്ന ഈ ചെടി നരിമാളന്‍ കുന്നില്‍ പൂത്ത് വിടര്‍ന്നത്. കഥകളിലെ എക്കാലത്തോയും ഒരിടം കൂടിയാണ്. പച്ചപ്പ് നിറഞ്ഞ നരിമാളന്‍ കുന്ന് പുത്തരിയുടെ മണവും വെളളയില്‍ വൈലറ്റ് കളര്‍ന്ന ചന്തവും ഈ പൂവ്വിനെ മറ്റ് പൂക്കളില്‍ നിന്ന് വേരിട്ടതാക്കുന്നു. ചരലും നീര്‍ വാര്‍ച്ചയുമുളള കുന്നില്‍ ചെരുവില്‍ മാത്രമാണ് ഈ പൂവ്വ് കണ്ടുവരാറ.് മുന്‍ കാലങ്ങളില്‍ എം.ടി കഥകളില്‍ പറയുന്ന താണിക്കുന്ന്, പറക്കുളം കുന്ന് ,നരിമാളന്‍കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ നോക്കത്താ ദൂരത്തോളം ഈ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുമായിരുന്നു. എന്നാല്‍ രണ്ടോ മൂന്നോ ചെടികള്‍മാത്രമാണ് ഇവിടെ പൂവ്വിട്ട് നില്‍ക്കുന്നത്.

കല്ലുവെട്ടിയും മണ്ണെടുത്തും പ്രകൃതി രമണീയമായ കുന്നുകള്‍ നശിപ്പിക്കപ്പെട്ടതോടെ അപൂര്‍വ്വമായി കണ്ടിരുന്ന പല ചെടികളും കാലയവനിക്കക്കുളളിലൊളിച്ചു. ഇന്ന് നരിമാളന്‍ കുന്നിലെത്തുന്ന സാഹിത്യ വായനകാര്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും ആനന്ദമേകി ഒന്ന് രണ്ട് കണ്ണാന്തളി പൂത്ത് നില്‍ക്കുന്നുണ്ട്. ഒരു കാലത്ത് നൂറ് കണക്കിന് ഞാവല്‍ മരങ്ങളും വിവിധ തരം ചെടികളും മായി പ്രകൃതി സ്നേഹികള്‍ക്ക് ഏറെ ആനുഗ്രമായിരുന്ന നരിമാളന്‍ കുന്ന് ഇന്ന് നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒട്ടനവധി ഔഷധവീര്യം നിറഞ്ഞസസ്യങ്ങളും മറ്റും നരിമാളന്‍കുന്നില്‍ സുലഭമാണ്. മുന്‍കാലത്ത് മേഖലയില്‍ നടന്ന മഴകെടുതികളില്‍ പ്രദേശത്തുകാരെ സംരക്ഷിക്കുന്നതില്‍ നരിമാളന്‍കുന്ന് മുഖ്യപങ്കുവഹിച്ചിരുന്നു. കുന്നിന്റെ നെറുകെയുണ്ടായിരുന്ന നാടുകാണി തേടി നിരവധിസന്ദര്‍ശ്ശകര്‍ എത്തിയിരുന്നു. എന്നാല്‍ കുന്നിന്റെ നാശം കാണാനാഗ്രഹിക്കുന്ന ഒരുവിഭാഗം ഇതെല്ലാം തകര്‍ത്തുകളഞ്ഞു മുമ്പ് നരികള്‍വസിച്ചിരുന്നതിനാലാണ് നരിമാളന്‍കുന്നെന്നപേരിന് കാരണം നരിമടകള്‍ ഇപ്പോഴും ഇവിടെയുണ്ട്. ഇപ്പോഴും മിനിസ്‌ക്രീന്‍, ആല്‍ബം, ഫോട്ടോഗ്രാഫര്‍മാര്‍ തുടങ്ങി ഒട്ടനവധിപേര്‍ കുന്നിന്റെ ദൃശ്യഭംഗി ഒപ്പിയെടുക്കാന്‍ എത്തുന്നുണ്ട്.