പാലക്കാട് ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ വീണ്ടും വ൯ ലഹരി വേട്ട

പാലക്കാട് ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ വീണ്ടും വ൯ ലഹരി വേട്ട : 450 ഗ്രാം ചരസു൦ 6.3 കിലോ കഞ്ചാവു൦ പിടി കൂടി, ഒഡീഷ സ്വദേശി അറസ്റ്റിൽ.

ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് റേഞ്ചു൦ പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഷാലിമാർ-നഗർകോവിൽ ഗുരുദേവ് എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്നും 450 ഗ്രാം മാരക ലഹരി മരുന്നായ ചരസു൦ ഒരു കിലോ കഞ്ചാവും പിടികൂടിയത്. പിടിച്ചെടുത്ത ചരസിന് അന്താരാഷ്ട്ര വിപണിയിൽ 45 ലക്ഷം രൂപയ്ക്കുമേൽ വില വരും. രണ്ടാഴ്ച മുമ്പ് നടന്ന പരിശോധനയിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നേ മുക്കാൽ കോടി രൂപ വിലവരുന്ന 1.7 കിലോ ചരസ്‌, ആ൪പിഎഫു൦ എക്സൈസു൦ ചേർന്ന് പിടി കൂടിയിരുന്നു.

മറ്റൊരു കേസിൽ, ദിബ്രുഗഢ് – കന്യാകുമാരി വിവേക് എക്സ്പ്രസിൽ പരിശോധന നടത്തുമ്പോൾ പരിശോധനാസ൦ഘത്തെ വെട്ടിച്ച് കടക്കാ൯ ശ്രമിച്ച ഒഡീഷ സ്വദേശി സിസിലിയ പൈകയെ (24) കീഴ്പ്പെടുത്തി പരിശോധിച്ചതിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 5.3 കിലോ കഞ്ചാവ് കണ്ടെടുത്തു. ഇയാൾ എറണാകുളത്തെ പ്രമുഖ മാളിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരുന്നയാളാണ്. അതിഥിതൊഴിലാളികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി എന്ന് ഉദ്യോഗസ്ഥ൪ അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചരസ്‌ കടത്തിയ പ്രതിയെ പിടികൂടുന്നതിനായി എക്സൈസു൦ ആ൪പിഎഫു൦ അന്വേഷണം ഊർജിതമാക്കി.

ആ൪പിഎഫ് ഐജി ജി.എ൦.ഈശ്വരറാവുവിന്റെ ഉത്തരവിൽ, ആ൪പിഎഫ് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ അനിൽകുമാർ നായരുടെ നി൪ദ്ദേശപ്രകാര൦ നടത്തിയ പ്രത്യേക പരിശോധനയിൽ ആണ് ചരസു൦ കഞ്ചാവു൦ പിടികൂടിയത്.ആ൪പിഎഫ് സി.ഐ എ൯.കേശവദാസ്, എക്സൈസ് ഇൻസ്‌പെക്ടർ കെ.നിശാന്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ, ആ൪പിഎഫ് എസ്ഐമാരായ ദീപക്.എ.പി, എ.പി.അജിത് അശോക്, എഎസ്ഐ മാരായ സജു.കെ, എസ്.എ൦.രവി, ഹെഡ്കോൺസ്റ്റബിൾമാരായ എ൯.അശോക്, അജീഷ്.ഒ.കെ, കോൺസ്റ്റബിൾ പി.പി.അബ്ദുൾ സത്താ൪, എക്സ്സൈസ് പ്രിവെൻറ്റീവ് ഓഫീസർമാരായ ശ്രീജിത്ത്‌, ദേവകുമാർ, സിഇഓമാരായ രജത്, ശ്രീകുമാർ, സീനത്ത്, രേണുക എന്നിവരാണുണ്ടായിരുന്നത്.

ട്രെയി൯ വഴിയുള്ള ലഹരി കടത്തിനെതിരെ പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് ആ൪പിഎഫ് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.