അധ്യാപികയുടെ ആത്മഹത്യ :KPSTA പ്രതിഷേധിച്ചു

പാലക്കാട്: ഹെഡ് മാസ്റ്റർ സ്ഥാനക്കയറ്റം ലഭിച്ച് ജോലി ഭാരം മൂലം ഉണ്ടായ
മാനസ്സിക സമ്മർദ്ദവും ആരോഗ്യ കാരണവും മൂലം തൽസ്ഥാനത്ത് നിന്നും റിവേർഷൻ
ആവശ്യപ്പെട്ട് കൊണ്ട് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും വിദ്യാഭ്യാസ മന്ത്രിക്കും അപേക്ഷ നൽകിയിട്ടും റിവേർഷൻ നൽകാത്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത ശ്രീജ ടീച്ചറുടെ
മരണത്തിനുത്തരവാദിയായ സർക്കാറിനെതിരെ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ്
അസോസിയേഷൻ പ്രതിഷേധിച്ചു.  റിവേർഷൻ ആവശ്യപ്പെടുന്ന അധ്യാപകർക്ക് അത്
അനുവദിക്കണമെന്ന് കെ.പി.എസ്. ടി. എ പാലക്കാട് റവന്യൂ ജില്ലാ കമ്മിറ്റി
ആവശ്യപ്പെട്ടു. പുതിയതായി സ്ഥാനക്കയറ്റം ലഭിച്ച ഹെഡ് മാസ്റ്റർ മാർക്ക്
ഒരാനുകൂല്യവും ലഭിക്കാതെയാണ്  ഹെഡ് മാസ്റ്റർമാർ ജോലി ചെയ്യുന്നത് എന്ന
വസ്തുത അധികാരികളെ ഓർമപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല
എന്നത് ദുഃഖകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു. റവന്യൂജില്ലാ പ്രസിഡണ്ട്
ഷാജി.എസ്. തെക്കേതിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ ധർണ സംസ്ഥാന വൈസ്
പ്രസിഡണ്ട് എൻ. ജയപ്രകാശ്  ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി
ബി.സുനിൽകുമാർ , എം.ശശികുമാർ, കെ.ഷംസുദ്ദീൻ, ജയിംസ് തോമസ്, വി.രാജീവ്,
എം. ശ്രീജിത്ത്, ജി.മുരളീധരൻ , ബിജു വർഗ്ഗീസ്, രമേഷ് പാറപ്പുറം, എസ്.സുധീഷ് എന്നിവർ പ്രസംഗിച്ചു. റവന്യൂ ജില്ലാ സെക്രട്ടറി എം..വിജയരാഘവൻ
സ്വാഗതവും കെ.ശ്രീജേഷ് നന്ദിയും പറഞ്ഞു.