പാലക്കാട് ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ വീണ്ടും വ൯ ലഹരി വേട്ട : 7 കിലോ കഞ്ചാവ് പിടി കൂടി ; തൃശൂർ സ്വദേശി അറസ്റ്റിൽ.

ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട്‌ എക്സൈസ് സ൪ക്കിളു൦ പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് -ആലപ്പുഴ എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്നും 4 കിലോ കഞ്ചാവു പിടികൂടി.

മറ്റൊരു കേസിൽ, എക്സൈസ് റേഞ്ചു൦ ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ചേർന്ന് നടത്തിയ പരിശോധനയിൽ, പാലക്കാട്‌ റെയിൽവേ സ്റ്റേഷൻ രണ്ടാം നമ്പർ പ്ളാറ്റ്ഫോമിൽ പരിശോധന കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച തൃശൂർ ചാലക്കുടി സ്വദേശി സച്ചിൻ എം എം (26) എന്നയാളിൽ നിന്ന് ബാഗിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച് വച്ച നിലയിൽ 3 കിലോ കഞ്ചാവ് കണ്ടെടുത്തു. ഇയാൾ മസ്സാജ് പാർലറിൽ തെറാപ്പിസ്റ്റ് ആയി ജോലി നോക്കി വരികയാണ്. അതു വഴി കഞ്ചാവിന്റ ആവശ്യക്കാരെ കണ്ടെത്തുകയും അവർക്ക് ആവശ്യാനുസരണം കഞ്ചാവ് എത്തിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

4 കിലോ കഞ്ചാവ് കടത്തിയ പ്രതിയെ പിടികൂടുന്നതിനായി എക്സൈസു൦ ആ൪പിഎഫു൦ അന്വേഷണം ഊർജിതമാക്കി.

ആ൪പിഎഫ് സി.ഐ എ൯.കേശവദാസ്, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ.സതീഷ്, എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ.രാജേഷ്, എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ, ആ൪പിഎഫ് എസ്ഐ ദീപക്.എ.പി, എഎസ്ഐ മാരായ സജു.കെ, എസ്.എം.രവി, ഹെഡ്കോൺസ്റ്റബിൾ എൻ അശോക് , എക്സ്സൈസ് പ്രിവെൻറ്റീവ് ഓഫീസർമാരായ പി.പ്രസാദ്, സന്തോഷ്.കെ.എൻ, പി.എസ്.സുമേഷ്, മുഹമ്മദ്‌ റിയാസ്, സിഇഒ മാരായ അഭിലാഷ്, ജ്ഞാനാകുമാർ, ആർ.രാഹുൽ, നൗഫൽ.എ, രജിത്ത്.എൻ, രേണുകദേവി എന്നിവരാണുണ്ടായിരുന്നത്.

ട്രെയി൯ വഴിയുള്ള ലഹരി കടത്തിനെതിരെ പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് ആ൪പിഎഫ് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.