ഇരുപതു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പാലക്കാട്:പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇരുപതു കിലോകഞ്ചാവുമായി കോട്ടയം സ്വദേശി അറസ്റ്റിൽ. പാലക്കാട്‌. ആർ.പി.എഫ്. ക്രൈം ഇന്റലിജിൻസ് ബ്രാഞ്ചുംഎക്‌സൈസ് റേഞ്ചും സംയുക്തമായി പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കോട്ടയം താഴത്തെങ്ങാടി നബീൽ മുഹമ്മദ്‌ ( 25) നെ അറസ്റ്റ് ചെയ്തത്. വിശാഖപട്ടണത്തിൽ നിന്നും ട്രെയിൻ മാർഗം പാലക്കാട്‌ എത്തി കോട്ടയം ഭാഗത്തെയ്ക്ക് ബസിൽ പോകുന്നതിനായി പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വരുമ്പോളാണ് പിടികൂടിയത് എറണാകുളം – കോട്ടയം കേന്ദ്രികരിച്ചു ചെറു കിട കഞ്ചാവ് കച്ചവടക്കാർക്ക് കമ്മീഷൻ വ്യവസ്ഥയിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന പ്രാദാന കണ്ണിയാണ് പിടിക്കപ്പെട്ടയാളെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ പത്ത് ലക്ഷത്തോളം രൂപ വിലവരും റെയിൽവേസ്റ്റേഷനു കളിലും ,ട്രെയിനു കളിലും പരിശോധന കർശനമാക്കുമെന്ന് ആർ.പി.എഫ്.കമാണ്ഡന്റ് ജെതിൻ ബി. രാജ് അറിയിച്ചു.

ആർ.പി എഫ്.ഇൻസ്‌പെക്ടർ. എൻ കേശവദാസ്, എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് പി.കെ. , ആർ.പി.എഫ്.എസ്.ഐ. മാരായ ദീപക് എ. പി., അജിത് അശോക്, എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ നിഷാന്ത് കെ, ആർ.പി.എഫ്.എ.എസ്.ഐ. മാരായ സജു കെ,രവി എസ്.എം , ഹെഡ് കോൺസ്റ്റബിൾ അശോക് എൻ. എക്സ്സൈസ് പ്രെവെൻറ്റീവ് ഓഫീസർ മാരായ രജീഷ്, സുരേഷ് ആർ, ആർ.പി.എഫ്. കോൺസ്റ്റബിൾ അബ്ദുൽ സത്താർ, സി.ഇ.ഒ. മാരായ രമേശ്‌ ആർ, സുനിൽ കുമാർ കെ, സാനി, ഡബ്ല്യൂ.ഇ.സി.ഒ . സീനത്ത്, എന്നിവർ പരിശോധനയിൽ
പങ്കെടുത്തു..