ഇടുങ്ങിയ ഹൃദയതെരുവിൽഅലഞ്ഞു തിരിയുന്നനിശബ്ദതയുടെഈരടികൾ ഇനിയും തീരാത്തയാത്രയിൽവാക്കുകൾ ആരെയോ പ്രാകികൊണ്ട് നടന്നകന്നു ഗതികേടുകളുടെ ഘോഷയാത്രക്ക്അനുമതിയില്ലെന്ന്വെളുക്കെ ചിരിയുടെമേലാളന്മാർ ഇനിയൊരു അറിയിപ്പ്വരുംവരെആരും ചിന്തിക്കുകയോ ചിരിക്കുകയോ പാടില്ലെന്ന് വാറോലയുടെവാൾ തലപ്പുകൾ കള്ളം കടിച്ചു വലിച്ച്പല്ലിന്റെ മേൽകോയ്മപോയതിൽ ആകുലപ്പെടുന്നഉഷ്ണരോഗികൾ കരയാൻ മടിക്കുന്നത്ചിരിക്കാൻ ഇഷ്ട്ടമില്ലാതെന്ന്നിലാവിന്റെ കൂട്ടുക്കാർ മറുത്ത്‌പറയാത്തത്വില്പനയ്ക്ക് വിലയില്ലാത്തത് കൊണ്ടെന്ന്…
Category: Literature
Literature news
ഭ്രമ ശേഷിപ്പുകൾ
കൂട്ടുകാരാ !നീ എപ്പോഴെങ്കിലുംസ്വന്തം പട്ടടയിൽഅഗ്നിപുതച്ച് കിടന്നിട്ടുണ്ടോ?സ്വന്തംഅസ്ഥികൾ പൊട്ടുന്ന ശബ്ദം കേട്ടിട്ടുണ്ടോ? നിലാവിന്റെവറ്റിയ തൊണ്ടയിൽ നിന്നുംപ്രണയിനികൾ ഇറങ്ങിപ്പോകുന്നത് കണ്ടിട്ടുണ്ടോ? പട്ടിണി പെരുത്ത്പകലറുതികളെ തിന്നുതീർക്കുന്നവരെ കണ്ടിട്ടുണ്ടോ? ഊമകളുടെആകാശഗർജ്ജനം കേട്ടിട്ടുണ്ടോ?കണ്ണില്ലാത്തവന്റെ ഇരുട്ടിലൂടെ സൂര്യനുദിച്ചുവരുന്നത് കണ്ടിട്ടുണ്ടോ? കാത്തുവെച്ചിട്ടും കാര്യമില്ലെന്നോർത്ത് കന്യകമാർ കന്യകാത്വം സ്വയം മാന്തിപ്പറിച്ച് ഭൂമിക്കടിയിലേക്ക് പോകുന്നത്…
ഭൂമിക്ക് എഴുതിയ പ്രണയ ലേഖനം
പ്രിയമുള്ളവളേ എനിക്ക് നിന്നോട്വല്ലാത്തൊരു പ്രണയമാണ്. ആ ഭ്രാന്തമായ പ്രണയത്തെ എങ്ങനെ വർണ്ണിക്കണം എന്നെനിക്കറിയില്ലസിരകളിൽ പടരുന്ന നിണം പോലും നിന്റെ ദാനത്തിൽ നിന്നും ഉത്ഭവിക്കുന്നതാണ് ആ നിന്നിലെ സ്നേഹം തെല്ലുകുറയാതെ എന്നിലും എന്റെ പിൻ തലമുറയിലും എന്നും നില നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. …
സ്റ്റാറ്റസ് മരണ വാർത്ത
ഒരു സാധാരണ കുടുംബമായത് കൊണ്ടുതന്നെ ഓരോ ദിവസവും പണിയെടുത്തിട്ട് തന്നെയായിരുന്നു ഭാര്യയുടെയും മക്കളുടെയും വിശപ്പ് മാറ്റിയിരുന്നതും മക്കളുടെ പഠനചെലവ് പൂർത്തിയാക്കിയിരുന്നതും.കഷ്ടപാടുകൾ മറ്റാരെയും അറിയിക്കാതെ അയാൾ തന്റെ കൂലിപ്പണിയുമായി ദിവസങ്ങൾ തള്ളിനീക്കി. മകനെ പഠിപ്പിച്ചു വല്ല്യ നിലയിലെത്തിക്കണം എന്ന ഇത്തിരി വലിയ ആശയെ…
ഒടുവിൽ മരണവും…!
ഹന അബ്ദുള്ള പറയണമെന്നു നൂറാവർത്തികരുതിയിട്ടുംപറയാതെ പോയ വാക്കുകളുണ്ട്,കള്ളങ്ങൾ കൊണ്ട് പൊതിഞ്ഞചില മറുപടികളുണ്ട്,കുറ്റബോധം കൊണ്ട് ആകെവിറങ്ങലിച്ചുറച്ച് കിടക്കുന്നചിന്തകളുണ്ട്,അവസാന ശ്വാസവുംഊർന്നുപോയെന്നു കരുതിമൂലയിൽ കഴിയുന്ന ബന്ധങ്ങളുണ്ട്,വേരിന്റെ അങ്ങേത്തലകരിഞ്ഞു തുടങ്ങിയിട്ടുംതളിർത്തേക്കാം തുടിച്ചേക്കാംഎന്ന അസ്തമിച്ച പ്രതീക്ഷയിൽഉറ്റുനോക്കുന്ന മിഴികളുണ്ട്,എഴുതേണ്ട എന്ന് ഹൃദയംതുടരെ തുടരെ പുലമ്പുമ്പോഴുംതൂലിക അനുസരണക്കേട് കാണിച്ച്പെറ്റിടുന്ന കവിതകളുണ്ട്,മരണത്തിന്റെ കാവൽക്കാരൻനാല്…
വിരിപ്പിലെ മൈലാഞ്ചിയിലകൾ
അടുക്കള വരത്തു കൂടി കയറിപ്പോകുമ്പോൾ മുറ്റത്ത് വെട്ടിയിട്ട മൈലാഞ്ചിക്കൊമ്പുകൾ കിടക്കുന്നത് കണ്ടു. ആളുകൾ വന്നു കൊണ്ടേ ഇരിക്കുന്നു. പെട്ടെന്ന് എടുക്കുമെന്നാണ് കേൾക്കുന്നത്. ആ മൈലാഞ്ചിക്കൊമ്പുകളിലായിരുന്നു മനസ് ഉടക്കി ക്കിടന്നത്. കൈ വെള്ളകളും നഖങ്ങളും ചുവപ്പണിയാനാണ് മൈലിഞ്ചിയിലകൾ എന്നാണ് ഞാൻ കരുതി യിരുന്നത്…
സാഹിത്യ സംഘം പാഠശാല
പുതുശ്ശേരി: – “വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ ” പുരോഗമന കലാ സാഹിത്യ സംഘം പുതുശ്ശേരി മേഖലാ കമ്മിറ്റി എലപ്പുള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച മേഖലാ സാംസ്കാരിക പാഠശാല ജില്ലാ സെക്രട്ടറി രാജേഷ് മേനോൻ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് കെ. സെയ്തു മുസ്തഫ അദ്ധ്യക്ഷനായി.…
ബ്രേക്ക് ഡൗൺ. (കവിത.)
അഞ്ചാലുംമൂട്ടിൽ നിന്നാഞ്ചാറുപേരന്ന-ങ്ങഞ്ചരവണ്ടിക്കു യാത്രയായി.അച്ചപ്പം വിൽക്കുന്ന അന്നമ്മയമ്മച്ചീം,പിന്നെയങ്ങഞ്ചാറു കച്ചോടക്കാരുമായ്.വേഗത്തിൽപോകുന്നകാലത്തെവണ്ടിയിൽഅണ്ണാച്ചിമാരുമുണ്ടമ്പലംകാണുവാൻ.കൂട്ടത്തോടേവരും പോകുന്ന വണ്ടിയിൽഏറെത്തിരക്കുള്ള കാലത്തെ വണ്ടിയിൽ.നീണ്ടകരക്കാരൻ നാണുവും, കൂടയിൽനാരങ്ങയുമായി ബസ്സിലങ്ങേറിനാൻ.തങ്കശ്ശേരിക്കാരൻ തങ്കപ്പനെന്നയാൾഞൊണ്ടിക്കൊണ്ടങ്ങിനെ ബസ്സിലേക്കേറിനാൻ.കൈയിലിരിക്കുന്ന ലോട്ടറി ടിക്കറ്റ്നീട്ടിക്കോണ്ടങ്ങിനെ വന്നൊരു നേരത്ത്.മൂന്നാലു കന്നാസിൽ പാലുമായ് വന്നെത്തിപുനലൂരുകാരനാം പാപ്പിയുമന്നേരം.ബസ്സിലോ ആളുകൾ കൂടുതൽ വന്നെത്തിനേരം വെളുത്തൊരു നേരത്തിതന്നേരം.മൂന്നാലു ചക്കയെ ചാക്കിൽനിറച്ചങ്ങ്ചാത്തന്നൂർകാരനാം…
കാണാപ്പുറങ്ങൾ
ഇതെൻ്റെ മരണ മൊഴിയല്ല…ജീവിച്ചു മതിയാവാത്തഒരുവളുടെ,ആരുമെത്തിനോക്കാൻശ്രമിക്കാത്ത മനസാണ്.ജാലകവാതിലുകൾആഞ്ഞടഞ്ഞുമറച്ചു കളഞ്ഞ,മനോഹരമായൊരുദൃശ്യമുണ്ടതിൽ.ശാന്തമായൊഴുകിയജലമദ്ധ്യത്തിലേക്ക് പൊടുന്നനെപൊട്ടിവീണവന്മല പകുത്തു കളഞ്ഞപൊള്ളുന്ന യാഥാർത്യമുണ്ടതിൽ.മഴപ്പച്ചയിൽക്കുതിർന്നസ്വപ്നങ്ങളിലേക്കൂർന്നു വീണവരൾച്ചയുടെ താണ്ഡവമുണ്ടതിൽ …ഇതെൻ്റെ ആത്മഹത്യാക്കുറിപ്പല്ല.വലിപ്പവ്യത്യാസമില്ലാതെഎന്തിനേയുംസ്വീകരിച്ച്,ഗോപനം ചെയ്യാനറിയുന്ന,അലങ്കാരങ്ങളില്ലാത്തതിനാ-ലാകർഷിക്കപ്പെടാതെ പോയ,സ്ഥിരമായി ഉഴുതുമറിക്കപ്പെടുന്ന,കലങ്ങിമറിഞ്ഞൊരുപാഴ്മനസ് മാത്രമാണ്.
ഒസീത്ത്
മരിക്കുന്നതിന്ഏതാനും ദിവസങ്ങൾക്ക് മുന്നേ ഈശോ..പുരുഷോത്തമൻ ആശാരിയെകൊണ്ട് കട്ടിൽ ഉണ്ടാക്കിച്ചു . ഊർജസ്വലതയോടെ തൊടിയിൽ തലയുർത്തി നിന്ന വീട്ടിമരമാണ് കട്ടിലിന് വേണ്ടി മണ്ണിൽ പതിച്ചത്.എന്ത് സാഹസികമാണ് അപ്പാ?ഈ ചെയ്തത്?പക്ഷെഈശോ മൗനനായി…“കാലങ്ങളായി അവൾവീടിനു വേണ്ടി പണിയെടുക്കുന്നുഎന്റെ മരണശേഷമെങ്കിലുംഅവൾക്ക് സുഖമായി കിടക്കട്ടെ.ഇനി മക്കൾക്ക് മുന്നിൽ പോലും…
