ശ്രീനിവാസന് മരണമില്ല. പ്രേഷക ഹൃദയങ്ങളിലും സിനിമാ മേഖലയിലും ജീവിക്കും

— ജോസ് ചാലക്കൽ — (ചീഫ് എഡിറ്റർ)

ജീവിതത്തിലെ അസുലഭ മുഹൂർത്തങ്ങളിൽ നിന്നും മെനഞ്ഞെടുക്കുന്ന കഥകളും കഥാപാത്രങ്ങളുമായിരുന്നു ശ്രീനിവാസന്റെ രചനകൾ അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സിനിമകൾ പ്രേഷകർ നെഞ്ചിലേറ്റി. ചിന്താവിഷ്ടയായ ശ്യാമള പോലുള്ള ചിത്രങ്ങൾ അതിനുദാഹരണമാണ്. മാത്രമല്ല ശ്രീനിവാസൻ ചെയ്ത കഥാപാത്രങ്ങളും ഇന്നും പ്രേഷക ഹൃദയങ്ങളിൽ മായാതെ തങ്ങി നിൽക്കുന്നു. ബാർബറാം ബാലൻ, അറബിക്കഥയിലെ കഥാപത്രം – ചോര വീണ മണ്ണിൽ നിന്നും….. എന്ന പാട്ടു പാടിയ കഥാപാത്രം എന്നിങ്ങനെ ഒട്ടനവധി കഥാപാത്രങ്ങളേയും കഥകളും സമ്മാനിച്ചാണ് ശ്രീനിവാസൻ ജീവിതത്തിൽ നിന്നും കാലയവനികക്കുള്ളിലേക്ക് മടങ്ങിയത്. പക്ഷെ പ്രേഷകഹൃദയങ്ങളിലും സിനിമാ ലോകത്തും ശ്രീനിവാസന് മരണമില്ല.

പാലക്കാട് മുണ്ടൂർ യുവ ക്ഷേത്ര കോളേജിൽ (ഫയൽ ഫോട്ടോ ) ,ക്ലിക്ക് : സുജിത് യുവ ക്ഷേത്ര.

jose-chalakkal